Friday, December 17, 2010

നിഴലാട്ടം

കൂട്ടിക്കൊടുപ്പുകാരന്‍റെ ഡയറിയില്‍
മുഖമില്ലാത്ത വിലാസങ്ങള്‍ മാത്രം .
നൈമിഷികതയുടെ ലഹരിക്കറുപ്പില്‍
പല നാടു കടന്നെത്തിയ ഉത്സവമേളം.
പാപബോധം മനസ്സ് മദിച്ചപ്പോഴൊക്കെ
മാനത്ത് നോക്കി 'തത്ത്വമസി ' ചൊല്ലി !


ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക്,
പൊന്നിന്‍റെ നിറമായിരുന്നു .
കണ്ണുകളില്‍ മാന്‍പേടയുടെ ദൈന്യതയും .
കനവുകളിലെല്ലാം ചുവപ്പിന്‍റെ -
വസന്തം സൂക്ഷിച്ചതുകൊണ്ടാവാം,
ചുവപ്പ് കറുക്കും മുന്‍പേ
പാളത്തിളക്കത്തില്‍ ശിരസ്സറുത്ത്,
ചോരപ്പുഴയിലുടല്‍ മുങ്ങിക്കിടന്നത് !!

No comments:

Post a Comment