Friday, December 17, 2010

'രസ'തന്ത്രത്തില്‍ നിന്ന് ഗണിതത്തിലേക്ക്

പണ്ട്‌ ,
നീ, തിളയ്ക്കുന്ന രാസലായനി
ഞാന്‍, നിന്നിലലിയാന്‍ -
വീര്‍പ്പുമുട്ടുന്ന ലോഹക്കഷണം.
വികാരമാം രാസത്വരകം
എന്നെ നിന്നില്‍ ലയിപ്പിച്ച് ,
നുരഞ്ഞു പതഞ്ഞ് നാമൊടുവില്‍
വിശ്വാസത്തിന്‍റെ സ്ഥിര-
സംയുക്തമെന്നുറച്ചപ്പോള്‍ ,
ഒരു വേള മറന്നു പോയ്‌
അതൊരുഭയദിശാ പ്രവര്‍ത്തനമെന്ന് !

ഇന്ന്,
നാം, പൈതഗോറസിന്‍റെ
മട്ടത്രികോണത്തിലെ ഭുജങ്ങള്‍..
ഞാന്‍ വാടിത്തളര്‍ന്ന 'പാദം'
എനിക്കു ലംബമായ് ജ്വലിച്ചങ്ങനെ നീ !
പാദത്തില്‍ നിന്നു ലംബത്തിലേക്കൊരു-
നീണ്ട വര - 'വെറുപ്പ്‌ ' .

No comments:

Post a Comment